Saturday, December 6, 2025
E-Paper
Home Nationalവ്യാപാര ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും യു എസിലേക്ക്

വ്യാപാര ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും യു എസിലേക്ക്

by news_desk
0 comments

ന്യുഡൽഹി(NEW DELHI): വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ഈ ആഴ്ച യുഎസ് സന്ദർശിക്കും. ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളുടെ ഭാഗമായാണ് ഇത്. പ്രതികാര ചുങ്കവും ഇരട്ടി ചുങ്കവുമായി ട്രംപ് സമ്മർദ്ദ തന്ത്രം തുടരുന്നതിനിടെയാണ് സംഘം പുറപ്പെടുന്നത്.

ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയായി. 2025 ലെ ശരത്കാലത്തോടെ (ഒക്ടോബർ-നവംബർ) കരാറിന്റെ പ്രഥമ ഘട്ടം പൂർത്തിയാക്കുക എന്നാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ മാസം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെ ഒരു സംഘം വ്യാപാര ചർച്ചകൾക്കായി ന്യൂയോർക്കിലേക്ക് പോയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധി (യുഎസ്ടിആർ) ജാമിസൺ ഗ്രീർ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ഇന്ത്യ യുസ് ഉഭയകക്ഷി വ്യാപാര കരാർ ലക്ഷ്യമിടുന്നത്. ഇതിനിടയിലാണ് ലോക രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദതന്ത്രവുമായി ട്രംപിന്റെ വ്യാപാര യുദ്ധം തുടങ്ങുന്നത്.

2024-25 ൽ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാരം 131.84 ബില്യൺ യുഎസ് ഡോളറാണ് (86.5 ബില്യൺ യുഎസ് ഡോളർ കയറ്റുമതി).

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും, ഇറക്കുമതിയിൽ 6.22 ശതമാനവും, രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തിൽ 10.73 ശതമാനവും അമേരിക്കയുമായാണ്.

Highlights: Indian delegation returns to US for trade talks

You may also like