വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ടീം ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ വിന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും 50 ഓ അതിലധികമോ സ്കോര്‍ ചെയ്താൻണ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുയര്ത്തുന്നത്.
1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം. ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ എതിരാളികള്‍ക്കെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്നത് എന്നതും പ്രത്യേകതയാണ്. 1993ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യക്കായി വിനോദ് കാംബ്ലി ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 2023ല്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടിയ മത്സരത്തിലും ആദ്യ അഞ്ച് വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയിരുന്നു.
Highlights:India set a rare record against West Indies for the first time in 65 years of Test history